ശമ്പള വിതരണത്തിനും ദൈനംദിന ചെലവുകൾക്കുമായി 5,600 കോടി രൂപ സർക്കാർ കടം എടുത്തു. കടപത്ര ലേലത്തിലൂടെയാണ് യുഡിഎഫ് സർക്കാരിന്റെ ആദ്യ വായ്പ എടുക്കൽ. മുൻ സാമ്പത്തിക വർഷത്തിൽ കേന്ദ്രം അനുവദിച്ച 23,000 കോടി രൂപ കടപരിധിയിൽ നിന്നുമാണ് വായ്പ എടുത്തിട്ടുള്ളത്.
യുഡിഎഫ് സർക്കാരിന്റെ ആദ്യ വായ്പ എടുക്കൽ. കേന്ദ്ര സർക്കാർ 2025-26, സാമ്പത്തിക വർഷത്തിൽ അനുവദിച്ച 23,000 കോടി രൂപ വായ്പ പരിധിയിൽ നിന്നാണ് കേരളം കടമെടുത്തത്. ഏപ്രിൽ മാസം പകുതിയും മെയ്, ജൂൺ മാസങ്ങളിലെ ചെലവുകൾക്കുായി 5,600 കോടി രൂപ റിസർവ് ബാങ്കിൽ നിന്ന് കടപത്രികയിലൂടെ വായ്പ എടുത്തു. 7.30% മുതൽ 7.50% വരെ പലിശ നിരക്കിലാണ് കടമെടുത്തത്. അഡ്ഹോക് തുകയായ 4,000 കോടി ഉൾപ്പെടെ ഇനിയും കടപരിധിക്കുള്ളിൽ നിന്ന് സംസ്ഥാനത്തിന് ഇനിയും വായ്പ് എടുക്കാൻ കഴിയും.
ഓരോ സാമ്പത്തിക വർഷത്തിലും കൃത്യമായ കലണ്ടർ പ്രകാരമാണ് സംസ്ഥാനങ്ങൾ കടം എടുക്കുന്നത്. ഇതേ മാനദണ്ഡം പാലിച്ചാണ് ഇത്തവണയും വായ്പ എടുത്തിട്ടുള്ളത്. ട്രഷറി ആവശ്യങ്ങളുടെ സുഗമമായ നടത്തിപ്പിനും സാമൂഹ്യ സുരക്ഷാ പെൻഷൻ, ക്ഷേമ പദ്ധതികൾ എന്നിവ മുടക്കമില്ലാതെ തുടരുന്നതിനും നിലവിൽ കടമെടുത്ത തുക പ്രയോജനപ്പെടുത്തും. മുൻഗണനാ പദ്ധതികളിൽ മുടക്കം വരാതിരിക്കാനാണ് സർക്കാർ നിർണായകമായ കടമെടുപ്പിലേക്ക് കടന്നത്. ബഡ്ജറ്റിന് മുമ്പേ സംസ്ഥാനത്തെ ക്ഷേമ പദ്ധതികൾ ഒന്നും മുടക്കാൻ പാടില്ല എന്ന് സർക്കാരിന് നിർബന്ധമുണ്ട്. ഈ സാഹചര്യത്തിൽ കൂടിയാണ് അത്യാവശ്യ കടമെടുപ്പ് വേണ്ടിവന്നത്.
