പ്രതിഷേധങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കുമൊടുവില്‍ ദേവസ്വം ബോര്‍ഡിലെ സ്‌പെഷല്‍ ഗവ പ്ലീഡറായി നിയമിച്ച കെ.ബി. പ്രദീപ് രാജിവച്ചു. രാജിക്കത്ത് മുഖ്യമന്ത്രിക്ക് കൈമാറി. ശബരിമല സ്വര്‍ണക്കൊള്ളകേസില്‍ പ്രതിയായ സ്മാര്‍ട്ട് ക്രിയേഷന്‍സിന്‍റെ സിഇഒ പങ്കജ് ഭണ്ഡാരിയുടെ അഭിഭാഷകനായിരുന്നു പ്രദീപ്.സ്‌പെഷല്‍ ഗവണ്‍മെന്റ് പ്ലീഡര്‍ തസ്തിക അനുവദിച്ചാണ് പ്രദീപിനെ നിയമിച്ചിരുന്നത്. ബന്ധു നിയമന വിവാദത്തിന്റെ പേരില്‍ മന്ത്രി സണ്ണി ജോസഫിന്റെ സഹോദരീഭര്‍ത്താവ് ബെന്നി തോമസ് അഡീ. പ്രൈവറ്റ് സെക്രട്ടറി സ്ഥാനം രാജിവച്ചത് ചര്‍ച്ചയായിരുന്നു. ഇതിനു പിന്നാലെയാണ് സ്‌പെഷല്‍ പ്ലീഡര്‍ നിയമനവും സര്‍ക്കാരിനെ വെട്ടിലാക്കിയത്.
എജിയും മുഖ്യമന്ത്രിയും ഇടപെട്ടുള്ള ഈ തീരുമാനത്തിനെതിരെ പാർട്ടിക്കുള്ളിലും മുന്നണിക്കുള്ളിലും എതിർപ്പുകൾ ഉയർന്നിരുന്നു.രാഷ്ട്രീയ ആരോപണങ്ങൾ ഉയർത്തി പ്രതിപക്ഷവും രംഗത്തെത്തിയിരുന്നു പാട്ടുപാടി അധികാരത്തിലെത്തിയ സർക്കാർ,കൂട്ടത്തിലുള്ളവരെ രക്ഷിക്കാൻ സ്വർണക്കൊള്ള കേസിലെ പ്രതികൾക്ക് കൂട്ടുനിൽക്കുന്നു എന്നായിരുന്നു ആരോപണം. കള്ളന് കഞ്ഞി വച്ചവനെ നിയമിച്ചതിൽ തിരുത്ത് വേണമെന്ന് ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് രംഗത്തെത്തിയിരുന്നു.സ്വർണ്ണ കൊള്ള കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘവും ആശങ്ക അറിയിച്ചിരുന്നു.കണ്ടെത്തലുകളും വിവരങ്ങളും പ്രതിഭാഗത്തിന് ചോർന്നു കിട്ടുമോ എന്നുള്ള ആശങ്ക കോടതിയെ അറിയിക്കാൻ ഇരിക്കെയാണ് രാജിവച്ച് കെ പി പ്രദീപ് കുമാർ തലയൂരിയതും സർക്കാർ യൂ ടേൺ അടിച്ചതും.സീനിയർ ഗവൺമെന്റ് പ്ലീഡർ മാത്രമേ ദേവസ്വം വകുപ്പിനുണ്ടായിരുന്നുള്ളു. ഈ സാഹചര്യത്തിലാണ് സ്പെഷ്യൽ പ്ലീഡറുടെ തസ്തിക ഉണ്ടാക്കി കെ ബി പ്രദീപിന് നിയമനം നൽകിയത്.വിരമിക്കൽ ആനുകൂല്യങ്ങൾ ഉൾപ്പടെലഭിക്കുന്ന സുപ്രധാന പദവി ഒരുക്കിയത് സംശയം വർധിപ്പിക്കുകയാണ്.സ്മാർട്ട് ക്രിയേഷൻസിനെ പരസ്യമായി ന്യായീകരിച്ച അഭിഭാഷകനെ ഒപ്പം കൂട്ടുന്നതും , മംഗലാപുരം യാത്രയിൽ മുഖ്യമന്ത്രി സ്വർണ്ണ കൊള്ള കേസിലെ പ്രതിക്കൊപ്പം യാത്ര ചെയ്യ്തതടക്കം നിഗൂഢത വർദ്ധിപ്പിക്കുകയാണ്.
