വിഴിഞ്ഞം തുറമുഖത്തിലെ ഓഹരി കൈമാറ്റ വിഷയത്തിൽ മുഖ്യമന്ത്രിക്ക് വീണ്ടും കത്തയച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. താൻ നേരത്തെ നൽകിയ കത്തിന് മുഖ്യമന്ത്രി വസ്തുതാപരമായ മറുപടി നൽകിയില്ലെന്നും പകരം അടിസ്ഥാനരഹിതമായ വാദങ്ങളാണ് ഉന്നയിച്ചതെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.വിഴിഞ്ഞം കോൺക്ലേവിനെ ഓഹരി കൈമാറ്റവുമായി ബന്ധിപ്പിക്കുന്നത് ശരിയല്ലെന്നും, തുറമുഖത്തിന്റെ പ്രവർത്തനക്ഷമതയും വ്യാവസായിക വളർച്ചയും ഉറപ്പാക്കാനാണ് കോൺക്ലേവ് സംഘടിപ്പിച്ചതെന്നും കത്തിൽ ചൂണ്ടിക്കാട്ടുന്നു.
അദാനി ഗ്രൂപ്പിന്റെ ഓഹരി കൈമാറ്റവുമായി ബന്ധപ്പെട്ട ഒരു ചർച്ചയും എൽ.ഡി.എഫ് സർക്കാരിന്റെ കാലത്ത് നടന്നിട്ടില്ലെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി. വിഴിഞ്ഞം പദ്ധതിയിൽ അദാനി ഗ്രൂപ്പിന് നടത്തിപ്പിന്റെയും പരിപാലനത്തിന്റെയും ചുമതല മാത്രമാണുള്ളത്. തുറമുഖത്തിന്റെ ഉടമസ്ഥാവകാശം പൂർണമായും കേരള സർക്കാരിനാണെന്നും അദ്ദേഹം പറഞ്ഞു.കരാർ വ്യവസ്ഥകൾ ലംഘിച്ചിട്ടുണ്ടെങ്കിൽ അദാനി ഗ്രൂപ്പിനെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിക്ക് വീണ്ടും കത്തയച്ചത്.
