തൃപ്രയാറിൽ 16 ലക്ഷം രൂപ കവർന്ന കേസിൽ നിർണായക വഴിത്തിരിവ്. കവർച്ചയുടെ മുഖ്യ ആസൂത്രകരിൽ ഒരാളായ കൈപ്പമംഗലം സ്വദേശി ശർമ്മയെ പോലീസ് അറസ്റ്റ് ചെയ്തു. മുഖ്യപ്രതി രഞ്ജിത്തും ശർമ്മയും ചേർന്നാണ് കവർച്ച ആസൂത്രണം ചെയ്തതെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തൽ.
കവർന്ന പണം രഞ്ജിത്തിന്റെയും സംഘത്തിന്റെയും കൈവശമാണെന്ന ശർമ്മയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ, കൂടുതൽ പ്രതികളെ പിടികൂടാനും പണം വീണ്ടെടുക്കാനുമായി പോലീസ് അന്വേഷണം ഊർജിതമാക്കി. മുഖ്യപ്രതി രഞ്ജിത്ത് ഉൾപ്പെടെയുള്ള സംഘാംഗങ്ങൾക്കായി പോലീസ് വ്യാപക തിരച്ചിൽ തുടരുകയാണ്.
