വടകര എം.ഡി.എം.എ കേസിൽ റിമാൻഡിലായ കീർത്തന ലക്ഷങ്ങളുടെ സാമ്പത്തിക ഇടപാട് നടത്തിയതായി പോലീസ്. കീർത്തനയുടെ മൊബൈൽ ഫോണിൽ നിന്ന് ലഹരി ഇടപാടുമായി ബന്ധപ്പെട്ട നിർണായക ചാറ്റുകളും സന്ദേശങ്ങളും കണ്ടെത്തി.
ലഹരി വിൽപ്പനയുമായി ബന്ധപ്പെട്ട നിരവധി വിവരങ്ങൾ ഫോണിൽ നിന്ന് ലഭിച്ചതായി അന്വേഷണ സംഘം അറിയിച്ചു. പ്രതികൾ തമ്മിൽ വലിയ സാമ്പത്തിക ഇടപാടുകൾ നടന്നതായും കണ്ടെത്തിയിട്ടുണ്ട്. കീർത്തനയുടെ ബാങ്ക് അക്കൗണ്ടുകളും മറ്റ് സാമ്പത്തിക ഇടപാടുകളും പോലീസ് പരിശോധിക്കും.
ലഹരി ഇടപാടിലൂടെ ലഭിച്ച പണം ഉപയോഗിച്ച് സ്വർണമോ ഭൂമിയോ വാങ്ങിയിട്ടുണ്ടോയെന്നും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്. ലഹരി ഉപയോഗത്തെ പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള സംഭാഷണങ്ങളും ഫോണിൽ നിന്ന് കണ്ടെത്തിയിട്ടുണ്ട്.
കേസിൽ നേരത്തെ അറസ്റ്റിലായ മറ്റ് പ്രതികളെയും കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാനാണ് പോലീസിന്റെ നീക്കം. അതിനിടെ കേസിലെ അഞ്ചാം പ്രതി ജിജിൽ കുര്യാക്കോസിനെ പയ്യോളിയിൽ എം.ഡി.എം.എ പിടികൂടിയ കേസിലും പ്രതി ചേർത്ത് അറസ്റ്റ് ചെയ്തു.
