സപ്ലൈകോ ഓണം മെഗാ ട്രേഡ് ഫെയറിന് എറണാകുളം കലൂരിൽ തുടക്കമായി. സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി വി.ഡി. സതീശൻ നിർവഹിച്ചു. 13 ഇനം സബ്സിഡി ഉൽപ്പന്നങ്ങളാണ് ഇത്തവണ ഫെയറിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
പൊതുവിപണിയിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ വലിയ വിലക്കുറവിൽ അരി ഉൾപ്പെടെയുള്ള അവശ്യസാധനങ്ങൾ ഫെയറിൽ ലഭ്യമാകും. 4,000 ചതുരശ്ര അടി വിസ്തീർണമുള്ള സപ്ലൈകോ സ്റ്റാളിന് പുറമെ മിൽമ, പച്ചക്കറി, തുണിത്തരങ്ങൾ, ഫുട്ട് വെയർ, ഭക്ഷ്യ ഉൽപ്പന്നങ്ങൾ, പൊതുമേഖലാ സ്ഥാപനങ്ങൾ, ഓട്ടോമൊബൈൽസ് തുടങ്ങി വിവിധ വിഭാഗങ്ങളിലുള്ള സ്റ്റാളുകളും ഒരുക്കിയിട്ടുണ്ട്.
സപ്ലൈകോയെയും പൊതുമേഖലാ സ്ഥാപനങ്ങളെയും സ്വയംപര്യാപ്തമാക്കാൻ നടപടികൾ സ്വീകരിക്കുമെന്ന് വി.ഡി. സതീശൻ പറഞ്ഞു.മലയാളികളുടെ ഓണസദ്യയ്ക്ക് മധുരം പകരാൻ കാഞ്ചന പായസം മിക്സും ഫെയറിൽ ലഭ്യമാണ്. മൂന്ന് പായസം മിക്സുകൾ 145 രൂപയ്ക്കും അഞ്ച് മിക്സുകൾ 243 രൂപയ്ക്കും ലഭിക്കും.
എറണാകുളത്തിന് പിന്നാലെ തിരുവനന്തപുരം, കോഴിക്കോട് ജില്ലകളിലും മെഗാ ട്രേഡ് ഫെയർ സംഘടിപ്പിക്കും. മറ്റ് ജില്ലകളിൽ ജില്ലാ ഫെയറുകളും നിയോജകമണ്ഡലങ്ങളിൽ പ്രത്യേക ഫെയറുകളും ഒരുക്കിയിട്ടുണ്ട്.ചടങ്ങിൽ മന്ത്രി റോജി എം ജോൺ ,സപ്ലൈകോ മാനേജിംഗ് ഡയറക്ടർ ജയകൃഷ്ണൻ വി എം ,ഹൈബി ഈഡൻ എംപി,കൊച്ചി മേയർ മിനിമോൾ വികെ എന്നിവർ പങ്കെടുത്തു.
