വിവാദങ്ങൾക്കിടെ മുഖ്യമന്ത്രി വി.ഡി. സതീശന്‍റെ പ്രിൻസിപ്പൽ സെക്രട്ടറിയായി രത്തൻ യു. ഖേൽക്കർ ചുമതലയേറ്റു. ഇന്ന് രാവിലെ പതിനൊന്ന് മണിയ്ക്ക് മുഖ്യമന്ത്രിയുടെ ഓഫിസിൽ എത്തിയാണ് ചുമതല ഏറ്റെടുത്തത്.മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ സ്ഥാനത്ത് നിന്നാണ് മുഖ്യമന്ത്രിയുടെ സെക്രട്ടറിയായുള്ള രത്തൻ യു ഖേൽക്കറുടെ നിയമനം. എന്നാൽ സിപിഐഎമ്മും ബിജെപിയും നിയമനത്തിൽ വിമർശനം കടുപ്പിക്കുകയാണ്. ഉദിഷ്ടകാര്യത്തിന് ഉപകാരസ്മരണ എന്ന നിലയിലാണ് നിയമനം എന്നാണ് സിപിഐഎമ്മിന്റെ ആരോപണം.തീരുമാനത്തിൽ ദുരൂഹതയുണ്ടെന്ന് മുതിർന്ന സിപിഐഎം നേതാവ് എം.വി ജയരാജൻ ആരോപിച്ചു.
തെരഞ്ഞെടു പ്പിന്റെ വിശ്വാസതയെ തന്നെ ചോദ്യം ചെയ്ത നടപടി എന്നും ആരോപിക്കുന്നു. സമാനമായ നിയമനം പശ്ചിമബംഗാളിൽ ബിജെപി സർക്കാർ നടത്തിയപ്പോൾ കോൺഗ്രസ് ദേശീയ നേതൃത്വം എതിർത്തിരുന്നു. അതേ നിലപാടാണോ ഇപ്പോഴെന്നും സിപിഐഎം ചോദിക്കുന്നു. ബിജെപിയും ഇതേ ചോദ്യമാണ് ആവർത്തിക്കുന്നത്.100 സീറ്റ് കിട്ടുമെന്ന് വി.ഡി സതീശൻ പറഞ്ഞതിനെ നിയമനവുമായി ചേർത്ത് വെച്ചുള്ള ആരോപണമാണ് ബിജെപി നടത്തുന്നത്.രത്തൻ യു ഖേൽക്കർ
നല്ല ഉദ്യോഗസ്ഥനെന്നായിരുന്നു രമേശ് ചെന്നിത്തലയുടെയും സണ്ണി ജോസഫിൻ്റെയും പ്രതികരണം. മുഖ്യമന്ത്രി വി.ഡി സതീശൻ ഇക്കാര്യത്തിൽ ഇതുവരെ പ്രതികരണം നടത്തിയിട്ടില്ല.
