ഓപ്പറേഷൻ തണ്ടർ സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി തലസ്ഥാനത്ത് രണ്ടിടങ്ങളിൽ നടത്തിയ പരിശോധനയിൽ വൻ ലഹരിവേട്ട. പുന്നമൂട് സ്കൂൾ പരിസരത്ത് വിൽപ്പനയ്ക്കായി എത്തിച്ച 200 കിലോ നിരോധിത പുകയില ഉൽപ്പന്നങ്ങൾ എക്സൈസ് പിടിച്ചെടുത്തു. തമ്പാനൂർ ബസ് സ്റ്റാൻഡിന് സമീപത്ത് 13 ഗ്രാം എംഡിഎംഎയുമായി രണ്ട് യുവാക്കളെയും അറസ്റ്റ് ചെയ്തു.
ലഹരിയുടെ വ്യാപനവും വിപണനവും തടയാൻ എക്സൈസ് നടത്തുന്ന ഓപ്പറേഷൻ തണ്ടറിന്റെ ഭാഗമായി പരിശോധന ശക്തമാക്കിയിരിക്കുകയാണ്. നെയ്യാറ്റിൻകര എക്സൈസ് റേഞ്ചിന്റെ പരിശോധനയിലാണ് പുന്നമൂട് സ്കൂൾ പരിസരത്ത് വിൽപ്പനയ്ക്കായി കൊണ്ടുവന്ന നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തത്.സംഭവത്തിൽ കാക്കമൂല തെറ്റിവിള സ്വദേശി ഷൈജുവിനെ കസ്റ്റഡിയിലെടുത്തു. ഇയാളെ ചോദ്യം ചെയ്തതിനെ തുടർന്ന് വാടകവീട്ടിൽ നിരോധിത പുകയില ഉൽപ്പന്നങ്ങൾ കടത്തിക്കൊണ്ടുവന്ന് സംഭരിച്ചിരുന്ന വിവരവും എക്സൈസിന് ലഭിച്ചു.
അതേസമയം, തമ്പാനൂർ ബസ് സ്റ്റാൻഡിന് സമീപത്ത് വാഹനത്തിലെത്തി ലഹരി കൈമാറ്റം നടത്തുകയായിരുന്ന ആദിഷ്, അർജുൻ എന്നിവരെയാണ് സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെന്റ് വിഭാഗം പിടികൂടിയത്. ഇവരിൽ നിന്ന് 13 ഗ്രാം എംഡിഎംഎയും പിടിച്ചെടുത്തു.ഓപ്പറേഷൻ തണ്ടറിന്റെ ഭാഗമായി കഴിഞ്ഞ ദിവസം നടത്തിയ സംസ്ഥാനവ്യാjuപക പരിശോധനയിൽ 46 കേസുകൾ രജിസ്റ്റർ ചെയ്യുകയും 93 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തതായി എക്സൈസ് അറിയിച്ചു.
