കോഴിക്കോട് ബീച്ച് ജനറൽ ആശുപത്രിയിൽ മരുന്ന് ക്ഷാമം രൂക്ഷം.മരുന്ന് കമ്പനികൾക്ക് കൊടുത്ത് തീർക്കാൻ വലിയ തുകയുടെ കുടിശ്ശികയുണ്ടെന്ന് കഴിഞ്ഞ ദിവസം ആരോഗ്യമന്ത്രി വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് കോഴിക്കോട് ബീച്ച് ജനറൽ ആശുപത്രിയിൽ രൂക്ഷമായ മരുന്ന് ക്ഷാമമുണ്ടെന്ന റിപ്പോർട്ട് വരുന്നത്.ആരോഗ്യ ഇൻഷുറൻസ് ഉള്ളവർക്ക് ആശുപത്രിയിൽ മരുന്നില്ലെങ്കിൽ ഫാർമസിയിൽ നിന്ന് മരുന്നില്ലെന്ന് പ്രിസ്ക്രിപ്ഷനിൽ സാക്ഷ്യപ്പെടുത്തി വാങ്ങാം. ശേഷം കാരുണ്യ ഫാർമസിയിൽ നിന്ന് സൗജന്യമായി വാങ്ങാം. എന്നാൽ കാരുണ്യയിലും മരുന്ന് സ്റ്റോക്കില്ലാതായതോടെ രോഗികൾ വലയുകയാണ്.
കുടിശ്ശിക കൊടുത്ത് തീർക്കാതെ മരുന്ന് വിതരണത്തിനില്ലെന്ന നിലപാടിലാണ് കമ്പനികൾ. ആരോഗ്യ വകുപ്പ് ഉടൻ ഇടപെടുമെന്നറിയിച്ചതായി ആശുപത്രി സൂപ്രണ്ട് പറഞ്ഞു.5000 ലേറെ രൂപയുടെ മരുന്ന് പുറത്ത് നിന്ന് വാങ്ങേണ്ടി വന്നതായി രോഗിയുടെ ബന്ധു ബിഗ് ടി വിയോട് പറഞ്ഞു. മരുന്നില്ലാതായതോടെ സാധാരണക്കാരായ രോഗികളാണ് വലയുകയാണ്
