ലീഗ് മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫ് നിയമനത്തെ ചൊല്ലി യൂത്ത് ലീഗും എം.എസ്.എഫും ഉയർത്തിയ വിമർശനങ്ങൾ തള്ളി മുസ്ലിം ലീഗ്. നിയമന നടപടികൾ ഇതുവരെ പൂർത്തിയായിട്ടില്ലെന്നും അന്തിമ പട്ടിക വന്ന ശേഷമേ ആരൊക്കെയാണ് സ്റ്റാഫിൽ ഉൾപ്പെട്ടതെന്ന് വ്യക്തമാകൂവെന്നും മുസ്ലിം ലീഗ് മലപ്പുറം ജില്ലാ ജനറൽ സെക്രട്ടറി പി. അബ്ദുൽ ഹമീദ് പറഞ്ഞു.
എല്ലാവരെയും സ്റ്റാഫിൽ ഉൾപ്പെടുത്തുക പ്രായോഗികമല്ലെന്നും നിയമനം ലഭിക്കാത്തവരെ പാർട്ടി കാര്യങ്ങൾ ബോധ്യപ്പെടുത്തി സമവായത്തിലാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.അതേസമയം, പി.എം. ശ്രീ വിഷയത്തിൽ പാർട്ടിയുടെ നിലപാടിൽ മാറ്റമില്ലെന്നും നിയമസഭ സബ് കമ്മിറ്റി റിപ്പോർട്ട് ലഭിച്ച ശേഷമാകും തുടർനിലപാടുകൾ വ്യക്തമാക്കുകയെന്നും പി. അബ്ദുൽ ഹമീദ് കൂട്ടിച്ചേർത്തു.
