കേരളത്തിൽ ടാറ്റ ഗ്രൂപ്പ് 10,000 കോടി രൂപ നിക്ഷേപിക്കുമെന്ന പരാമർശത്തിൽ വിശദീകരണവുമായി മുഖ്യമന്ത്രി വി ഡി സതീശൻ. ടാറ്റ ഗ്രൂപ്പ് ഒറ്റയ്ക്ക് 10,000 കോടി രൂപ നിക്ഷേപിക്കുമെന്നല്ല ഉദ്ദേശിച്ചതെന്നും, വിവിധ പദ്ധതികളിലൂടെയും വിവിധ നിക്ഷേപകരിലൂടെയും സാധ്യമാകുന്ന നിക്ഷേപ സാധ്യതയെക്കുറിച്ചാണ് പരാമർശിച്ചതെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.
ബ്ലൂംബെർഗിന് നൽകിയ അഭിമുഖത്തിന് പിന്നാലെ ടാറ്റ ഗ്രൂപ്പ്, കേരളത്തിൽ ഇത്തരമൊരു നിക്ഷേപ പദ്ധതി നിലവിൽ പരിഗണനയിലില്ലെന്ന് അറിയിച്ചിരുന്നു. ഇതോടെയാണ് മുഖ്യമന്ത്രിയുടെ വിശദീകരണം.
മലബാർ സിമന്റ്സും ടാറ്റാ പ്രോജക്ട്സ് ഗ്രൂപ്പിന്റെ ഭാഗമായ ആർട്സ് ആൻഡ് എൻജിനീയറിങ് ലിമിറ്റഡും ചേർന്നുള്ള സംയുക്ത സംരംഭത്തിന്റെ സാധ്യതകളാണ് പരാമർശിച്ചതെന്നും വാർത്താക്കുറിപ്പിൽ പറയുന്നു. കൊച്ചിൻ പോർട്ടിൽ കപ്പൽ നിർമാണ യൂണിറ്റ് സ്ഥാപിക്കുന്ന പദ്ധതിക്ക് ആവശ്യമായ പ്രധാന അനുമതികൾ ലഭിച്ചിട്ടുണ്ടെന്നും, പദ്ധതിക്കാവശ്യമായ ഭൂമി പോർട്ട് അതോറിറ്റി ലഭ്യമാക്കുമെന്നും സർക്കാർ അറിയിച്ചു.
കേരളത്തിൽ നിക്ഷേപ സൗഹൃദ അന്തരീക്ഷം സൃഷ്ടിച്ച് കൂടുതൽ നിക്ഷേപങ്ങൾ ആകർഷിക്കുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്നും, ഏതെങ്കിലും ഒരു കമ്പനിയുമായി 10,000 കോടി രൂപയുടെ ഏക നിക്ഷേപ കരാർ ഉറപ്പിച്ചെന്ന തരത്തിൽ മുഖ്യമന്ത്രി പറഞ്ഞിട്ടില്ലെന്നും സർക്കാർ വ്യക്തമാക്കി
