സ്കൂൾ വിദ്യാർഥികളുടെ പാഠപുസ്തക ഭാരം കുറയ്ക്കുന്നതിനുള്ള നടപടികൾ വിദ്യാഭ്യാസ വകുപ്പ് ആലോചിക്കുന്നതായി വിദ്യാഭ്യാസമന്ത്രി എൻ. ഷംസുദ്ദീൻ. മൂന്ന് മാസത്തേക്കുള്ള പുസ്തകങ്ങൾ ഒരുമിച്ച് നൽകുന്ന രീതിയോ, എല്ലാ വിഷയങ്ങളും ഉൾപ്പെടുത്തി ഓരോ മാസത്തേക്കും ഒരു പുസ്തകം എന്ന മാതൃകയോ ഉൾപ്പെടെ വിവിധ നിർദേശങ്ങളാണ് പരിഗണനയിലുള്ളത്.
കോഴിക്കോട് കുറ്റ്യാടിയിലെ എ.ജെ. ജോൺ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിൽ കെട്ടിടോദ്ഘാടന ചടങ്ങിനിടെയാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. അഞ്ചാം ക്ലാസ് വിദ്യാർഥി ഏദൻ മാർട്ടിൻ പേപ്പറിൽ എഴുതിനൽകിയ “പാഠപുസ്തകങ്ങളുടെ ഭാരം കുറയ്ക്കുമോ മന്ത്രി?” എന്ന ചോദ്യത്തിനായിരുന്നു മന്ത്രിയുടെ മറുപടി.നിർദേശം നടപ്പായാൽ അടുത്ത അധ്യയന വർഷം മുതൽ വിദ്യാർഥികൾക്ക് കുറഞ്ഞ ഭാരവുമായി സ്കൂളിലെത്താൻ കഴിയുന്ന രീതിയിലുള്ള പുതിയ സംവിധാനം നിലവിൽ വരുമെന്ന് മന്ത്രി വ്യക്തമാക്കി.
