നിയമസഭാ തിരഞ്ഞെടുപ്പ് കാലത്ത് പാർട്ടി എടുത്ത പല തീരുമാനങ്ങളും തെറ്റിയെന്ന് തുറന്നു സമ്മതിച്ച് സിപിഎം കേന്ദ്രകമ്മിറ്റി അംഗം പുത്തലത്ത് ദിനേശനൻ.തളിപ്പറമ്പിൽ പി കെ ശ്യാമളയേയും പയ്യന്നൂരിൽ ടി ഐ മധുസൂദനനെയും മത്സരിപ്പിച്ചത് തെറ്റിപ്പോയെന്ന് വിമർശനം. ഫേസ്ബുക്കിലാണ് പാർട്ടിയെ വിമർശിച്ചു കൊണ്ടുള്ള ദിനേശന്റെ തുറന്നെഴുത്ത് .ഉയർന്നുവന്ന വിവാദങ്ങൾ പാർട്ടി മുഖവിലക്ക് എടുക്കണമായിരുന്നു.എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ മലപ്പുറത്ത് നടത്തിയ പ്രസംഗത്തിലെ മുസ്ലീംവിരുദ്ധ പരാമർശങ്ങളോട് വ്യക്തമായും വിമർശനപരമായും പ്രസ്താവന നൽകുന്നതിൽ പോരായ്മ സംഭവിച്ചിവെന്നും പുത്തലത്ത് ദിനേശൻ പറയുന്നു.
അയ്യപ്പസംഗമം സർക്കാർ പരിപാടിയാണെന്ന യുഡിഎഫ് പ്രചാരണം ജനങ്ങളെ സ്വാധീനിച്ചു.ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ സന്ദേശം അയ്യപ്പ സംഗമത്തിൽ വായിച്ചത് ശരിയായിരുന്നില്ല.ശബരിമല സ്വർണ്ണകൊള്ളകേസിൽ എ പത്മകുമാറിനെതിരെ നടപടിയെടുക്കാൻ വൈകിയത് പാർട്ടിയ്ക് പറ്റിയ തെറ്റ്.മുന്നോട്ടുവച്ച ‘എൽഡിഎഫ് അല്ലാതെ മറ്റാര്’ എന്ന മുദ്രാവാക്യം ജനങ്ങളെ ആകർഷിച്ചില്ലെന്നും സാമൂഹ്യ മാധ്യമത്തിൽ പുത്തലത്ത് ദിനേശൻ കുറിച്ചു
