കേരള–തമിഴ്നാട് അതിർത്തിയായ വാൽപ്പാറയിൽ കരടിയുടെ ആക്രമണത്തിൽ തോട്ടം തൊഴിലാളിക്ക് പരിക്ക്. തലയ്ക്കും കാലിനും പരിക്കേറ്റ ആസാം സ്വദേശി ദിൽവാർ അലിയെ വാൽപ്പാറ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തമിഴ്നാട് വാൽപ്പാറ അപ്പർ പറളായി എസ്റ്റേറ്റിൽ തേയിലയ്ക്ക് മരുന്നടിക്കുന്നതിനിടയിൽ പതിയിരുന്ന കരടിയാണ് തോട്ടം തൊഴിലാളിയെ ആക്രമിച്ചത്. കരച്ചിൽ കേട്ട് സമീപത്തുണ്ടായിരുന്നവർ ഓടിയെത്തിയതോടെയാണ് കരടി തൊഴിലാളിയെ ഉപേക്ഷിച്ചു രക്ഷപ്പെട്ടത്. തലയ്ക്കും , കാലിനും പരിക്കേറ്റ ആസാം സ്വദേശി ദിൽവാർ അലി വാൽപ്പാറ സർക്കാർ ആശുപത്രിയിൽ ചികിത്സയിലാണ്. അതിനിടെ വാൽപ്പാറയിൽ കരടി റോഡ് മുറിച്ച് കിടക്കുന്നതിന്റെ ദൃശ്യങ്ങൾ ബിഗ് ടിവിക്ക് ലഭിച്ചു.
അതിനിടെ തൃശ്ശൂർ മുള്ളൂർക്കരയിൽ സംസ്ഥാനപാതയിൽ കാട്ടാന ഇറങ്ങി വ്യാപക കൃഷിനാശം ഉണ്ടാക്കി. വാഴക്കോട് ബി ആർ ഡിക്ക് സമീപത്താണ് കാട്ടാന ജനവാസ മേഖലയിലേക്ക് കടന്നത്. തുടർന്ന് വനംവകുപ്പ് സംഘം എത്തി ഏറെ ശ്രമങ്ങൾക്കൊടുവിൽ ആനയെ കാട്ടിലേക്ക് തിരിച്ചയച്ചു.വനംവകുപ്പ് സംഘമെത്തി പിന്നീട് ആനയെ തുരത്തി.
