ലഹരി വിൽപ്പനക്കെതിരെ കേരളാ പൊലീസിന്റെ ഓപ്പറേഷൻ തൂഫാൻ പ്രഖ്യാപിച്ചതിന് പിന്നാലെ തിരുവനന്തപുരം ജില്ലയിൽ ലഹരി ഉൽപ്പന്നങ്ങളുടെ പരിശോധന കർശനമാക്കി. സ്കൂൾ പരിസരങ്ങളിലെ കടകൾ കേന്ദ്രീകരിച്ച് ഒളിഞ്ഞും തെളിഞ്ഞും ലഹരി വില്പന നടക്കുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. മെഡിക്കൽ കോളേജ്, ഉള്ളൂർ, കേശവദാസപുരം, പട്ടം ഭാഗങ്ങളിൽ നഗരസഭയുടെ ഹെൽത്ത് സ്ക്വാഡും പൊലീസും സംയുക്തമായി പരിശോധന നടത്തിയത്. ബങ്കുകളിലും പെട്ടിക്കടകളിലും ഒളിപ്പിച്ച നിലയിൽ കണ്ടെത്തിയ ലഹരിവസ്തുക്കൾ പിടിച്ചെടുക്കുകയും ബങ്കുകൾ പൊളിച്ചുമാറ്റുകയും ചെയ്തു.സിറ്റിയിൽ നിരോധിത പുകയില ഉൽപ്പന്നങ്ങൾ വിൽക്കുന്ന മാഫിയ പ്രവർത്തിക്കുന്നുണ്ടെന്നും ഇവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും മേയർ വിവി രാജേഷ് വ്യക്തമാക്കി.
ലോട്ടറി ടിക്കറ്റ് വിൽപ്പനയുടെ മറവിലും ലഹരിവസ്തുക്കൾ വിൽക്കുന്നതായി കണ്ടെത്തി. കണ്ടെത്തി. അധ്യയന വർഷാരംഭത്തിന്റെ ഭാഗമായി വരും ദിവസങ്ങളിലും പരിശോധന ശക്തമാക്കാനാണ് നഗരസഭയുടെ തീരുമാനം. തിരുവനന്തപുരം നഗരസഭയും പോലീസും സംയുക്തമായാണ് പരിശോധന നടത്തിയത്.ലഹരിയുടെ അടിവേരറുക്കുന്നത് വരെ പോരാട്ടം തുടരുമെന്ന് മേയർ വി വി രാജേഷ് പറഞ്ഞു.
