കെ എസ്ആർ ടിസിക്ക് പുതിയ ബസുകള് വാങ്ങാൻ ഇത്തവണത്തെ ബജറ്റില് പണം വകയിരുത്താനിടയില്ല. നിലവിലെ സാമ്പത്തിക പ്രതിസന്ധിയിലൽ കൂടുതൽ പണം നൽകാനാവില്ലെന്ന ധനവകുപ്പിന്റെ നിലപാടാണ് കാരണം. കാലപഴക്കം ചെന്ന ബസുകൾ കട്ടപുറത്തായാൽ ഏറ്റവുമധികം ബാധിക്കുക ഓർഡിനറി സർവീസുകളെയാണ്.
ജനുവരിയിലെ മുൻ സർക്കാരിന്റെ ഇടക്കാല ബജറ്റിൽ 127 കോടി രൂപയാണ് പുതിയ ബസുകൾ വാങ്ങാൻ വകയിരുത്തിയിരുന്നത്. കാലപഴക്കം ചെന്ന ബസുകൾ നിരവധിയുണ്ടെന്നും അത് മാറ്റണമെന്നുമായിരുന്നു ധനമന്ത്രിയുടെ പ്രഖ്യാപനം. എന്നാൽ നിലവിൽ ഇതൊന്നും സാധിക്കില്ലെന്നാണ് ധനവകുപ്പിന്റെ നിലപാട്. കാലപഴക്കം ചെന്നവ നന്നാക്കി ഒന്നോ രണ്ടോ വർഷം ഉപയോഗിക്കേണ്ടിവരുമെന്ന് കെഎസ്ആർ ടിസിയെ അറിയിച്ചുകഴിഞ്ഞു. പ്രിയദർശിനി പദ്ധതിക്കായി 720 കോടി രൂപ ഈ വർഷം കണ്ടെത്തണം. പെൻഷൻ ശമ്പള ഇനങ്ങൾക്കും സർക്കാർ സഹായം കൂടി കൂട്ടുമ്പോൾ 1300 കോടിയാകും. ഇതിലധികം നിലവിൽ കെഎസ് ആർ ടിസിക്ക് നല്കാനാവില്ലെന്നാണ് അറിയിച്ചിരിക്കുന്നത്.ഇത് ഏറ്റവുമധികം ബാധിക്കുക ഓർഡിനറി സർവീസുകളെയാണ്. കാലപഴക്കം ചെന്ന വണ്ടികളാണ് സർവീസ് നടത്തുന്നതിലധികവും.ഇത് പരിഹരിക്കാൻ മറ്റു വഴികൾ തേടുകയാണ് വകുപ്പ്.
