കണ്ണൂരിലെ ഹലാൽ ഫായിദ സഹകരണ സൊസൈറ്റിയുമായി ബന്ധപ്പെട്ട വിവാദത്തിൽ വിശദീകരണവുമായി ഭരണസമിതി. സൊസൈറ്റി ആരിൽ നിന്നും നിക്ഷേപം സ്വീകരിച്ചിട്ടില്ലെന്നും ഓഹരി എടുത്ത ഒരാൾക്കും നഷ്ടമുണ്ടാകില്ലെന്നും ഭരണസമിതി വ്യക്തമാക്കി. മാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്നും ആരോപണം.
2017ൽ പ്രവർത്തനം ആരംഭിച്ച സൊസൈറ്റിക്ക് 6,913 ഓഹരികളിലൂടെ 17,28,250 രൂപ ലഭിച്ചു. ഓഫീസ് സൗകര്യങ്ങൾ ഒരുക്കാൻ 6,65,338 രൂപ ചെലവഴിച്ചു. 2017 മുതൽ 2020 വരെ സഹകരണവകുപ്പ് നടത്തിയ ഓഡിറ്റിൽ ക്രമക്കേടുകൾ കണ്ടെത്തിയിട്ടില്ലെന്നും ഭരണസമിതി പറയുന്നു.
മൂന്ന് വർഷം കഴിഞ്ഞ് ഓഹരി തുക ആവശ്യപ്പെട്ടവർക്ക് തിരികെ നൽകിയിട്ടുണ്ട്. കോവിഡ്, പ്രളയം എന്നിവ സൊസൈറ്റിയുടെ പ്രവർത്തനത്തെ ബാധിച്ചെന്നും പുതിയ ഭരണസമിതി സ്ഥാപനം പുനരുജ്ജീവിപ്പിക്കാൻ ശ്രമം തുടങ്ങിയെന്നും വ്യക്തമാക്കി.
