സിജെപി വിദ്യാർഥി പ്രതിഷേധങ്ങൾക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും സുരക്ഷാസേനയെയും സമൂഹമാധ്യമങ്ങളിലൂടെ അധിക്ഷേപിച്ച കേസിൽ ഡൽഹി പൊലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തു.നിരവധി എക്‌സ് അക്കൗണ്ടുകൾക്കും ചില വാർത്താ പോർട്ടലുകൾക്കും ഡൽഹി പോലീസ് നോട്ടീസ് നൽകിയിട്ടുണ്ട്. അക്കൗണ്ട് ഉടമകളുടെ രജിസ്ട്രേഷൻ വിവരങ്ങൾ, ലോഗിൻ-ലോഗൗട്ട് രേഖകൾ, ഐപി വിവരങ്ങൾ, അന്വേഷണത്തിന് ആവശ്യമായ മറ്റ് സാങ്കേതിക വിവരങ്ങൾ എന്നിവ കൈമാറണമെന്നാണ് നോട്ടീസിൽ ആവശ്യപ്പെട്ടിരിക്കുന്നത്. വിവാദമായ പോസ്റ്റുകൾ നീക്കം ചെയ്യാനും നിർദേശം നൽകിയിട്ടുണ്ട്.
ജൂലൈ 20-ന് നടന്ന ‘സംസദ് ചലോ’ മാർച്ചിനെയും ജന്തർ മന്തറിൽ നടന്ന പ്രതിഷേധങ്ങളെയും തുടർന്നാണ് പ്രധാനമന്ത്രിക്കെതിരായ അധിക്ഷേപ പരാമർശങ്ങൾ ഉൾപ്പെട്ട നിരവധി പോസ്റ്റുകൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരിച്ചത്. ഇതിന്റെ അടിസ്ഥാനത്തിൽ സമൂഹമാധ്യമ പ്ലാറ്റ്ഫോമുകൾക്ക് വിവാദ ഉള്ളടക്കങ്ങൾ നീക്കം ചെയ്യാൻ ഡൽഹി പോലീസ് നേരത്തെ നിർദേശം നൽകിയിരുന്നു.
