മുല്ലപ്പെരിയാർ വിഷയത്തിൽ തമിഴ്നാട് സർക്കാരിന്റെ നിലപാടിൽ ആശങ്കറിയിച്ച് മുഖ്യമന്ത്രി.സംസ്ഥാനങ്ങൾ തമ്മിൽ പതിറ്റാണ്ടുകളായി നിലനിന്ന സൗഹൃദബന്ധത്തെയും പരസ്പര വിശ്വാസത്തെയും ബാധിക്കുന്ന രീതിയിലാണ് ഈ സമീപനമെന്നും മുഖ്യമന്ത്രി വി ഡി സതീശൻ. തമിഴ്നാട് മുഖ്യമന്ത്രി വിജയിക്ക് അയച്ച കത്തിലാണ് ആശങ്ക രേഖപ്പെടുത്തിയിട്ടുള്ളത്. തമിഴ്നാട്ടിൽ നിന്നും നിർമ്മാണ സാമഗ്രികൾ കൊണ്ടുവരാനുള്ള തടസ്സം നീക്കണമെന്ന ആവശ്യവും കത്തിൽ ഉന്നയിച്ചിട്ടുണ്ട്.ഫെഡറൽ സംവിധാനത്തിൽ പരസ്പര ബഹുമാനവും വിശ്വാസവും നിർണായകമാണ്. എന്നാൽ മുല്ലപ്പെരിയാർ വിഷയവുമായി ബന്ധപ്പെട്ട് സമീപകാലത്തുണ്ടായ സംഭവങ്ങൾ അതിന് ഇളക്കം തട്ടിയിട്ടുണ്ടോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും കത്തിൽ പറയുന്നു.
കേന്ദ്ര സർക്കാർ പുറപ്പെടുവിച്ച വിജ്ഞാപനത്തിൽ മുല്ലപ്പെരിയാർ അണക്കെട്ടിന്റെ സുരക്ഷാ പരിശോധനയ്ക്കും നവീകരണ പ്രവർത്തനങ്ങൾക്കും ആവശ്യമായ കല്ല് ഉൾപ്പെടെയുള്ള നിർമാണ സാമഗ്രികൾ കൊണ്ട് വരുന്നതിനു വിലക്കേർപ്പെടുത്തിയിരുന്നു, ഇതു കേരളത്തിലെ നിർമാണപ്രവർത്തനങ്ങളെ സാരമായി ബാധിച്ചയായും, വലിയ സാമ്പത്തിക തിരിച്ചടി ഉണ്ടായതായും ബാധിച്ചതായും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. കേരളവും തമിഴ്നാടും തമ്മിലുള്ള സാമ്പത്തിക-സാമൂഹിക ബന്ധം സംരക്ഷിക്കപ്പെടേണ്ടതുണ്ടെന്നും നിലവിലെ സാഹചര്യം അനാവശ്യ സംഘർഷത്തിനും അവിശ്വാസത്തിനും ഇടയാക്കുമെന്ന ആശങ്കയും മുഖ്യമന്ത്രി രേഖപ്പെടുത്തി. വിഷയം പുനഃപരിശോധിച്ച് ഇരുസംസ്ഥാനങ്ങൾക്കും ഗുണകരമായ പരിഹാരം കണ്ടെത്താൻ തമിഴ്നാട് സർക്കാർ തയ്യാറാകണമെന്നും കത്തിലൂടെ അഭ്യർഥിച്ചിട്ടുണ്ട്.
