തമിഴ്നാട്ടിലെ കർഷകർക്ക് ആശ്വാസ പ്രഖ്യാപനവുമായി മുഖ്യമന്ത്രി സി. ജോസഫ് വിജയ്. സഹകരണ ബാങ്കുകളിൽനിന്നെടുത്ത 75,000 വരെയുള്ള കാർഷിക വായ്പകൾ പൂർണമായും എഴുതിത്തള്ളുമെന്ന് നിയമസഭയിൽ പ്രഖ്യാപിച്ചു.75,000 മുതൽ 1 ലക്ഷം വരെയുള്ള വായ്പകൾക്ക് 75,000 വരെ ഇളവും, 1 ലക്ഷത്തിന് മുകളിലുള്ള വായ്പകൾക്ക് പരമാവധി 35,000 ഇളവും നൽകും. പദ്ധതിയിലൂടെ 13.34 ലക്ഷം കർഷകർക്ക് പ്രയോജനം ലഭിക്കുമെന്ന് സർക്കാർ അറിയിച്ചു.പുതിയ ഇളവുകൾക്കായി സർക്കാർ 953.06 കോടി അധികമായി ചെലവഴിക്കും. ഇതോടെ ആകെ വായ്പാ ഇളവിന്റെ മൂല്യം 6,220 കോടിയായി ഉയരും. കർഷകരുടെ കടബാധ്യത കുറയ്ക്കുകയും കാർഷിക മേഖലയെ ശക്തിപ്പെടുത്തുകയുമാണ് നടപടിയുടെ ലക്ഷ്യം
തമിഴ്നാട്ടിൽ കർഷകർക്ക് വൻ ആശ്വാസം; 75,000 വരെയുള്ള കാർഷിക വായ്പകൾ പൂർണമായി എഴുതിത്തള്ളി
