മഹാരാജാസ് കോളേജിലെ എസ്.എഫ്.ഐ നേതാവ് അഭിമന്യുവിനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ വിചാരണയുടെ സമയക്രമം ഇന്ന് തീരുമാനിക്കും. അഭിമന്യു കൊല്ലപ്പെട്ട് എട്ട് വർഷത്തിന് ശേഷമാണ് കേസ് വിചാരണ നടപടികളിലേക്ക് കടക്കുന്നത്. നാല് മാസത്തിനുള്ളിൽ വിചാരണ പൂർത്തിയാക്കി വിധി പറയണമെന്നാണ് ഹൈക്കോടതി നിർദേശം.
എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. കേസിലെ 16 പ്രതികളും ഇന്ന് കോടതിയിൽ ഹാജരാകും. മാധ്യമസാന്നിധ്യവും യാത്രാക്ലേശവും ചൂണ്ടിക്കാട്ടി നേരത്തെ കേസ് നടപടികളിൽ നിന്ന് വിട്ടുനിന്ന പ്രതികൾ, കോടതി നിലപാട് കടുപ്പിച്ചതോടെ കഴിഞ്ഞ ദിവസം ഹാജരായിരുന്നു.
