മാധ്യമപ്രവർത്തകൻ കെ.എം. ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിലെ വിചാരണക്കോടതി മാറ്റിയ ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. കെ.എം. ബഷീറിന്റെ ഭാര്യ സി. ജസീലയാണ് ഹർജി നൽകിയത്. പ്രതി ശ്രീറാം വെങ്കിട്ടരാമന്റെ അഭിഭാഷകന്റെ ആവശ്യം മാത്രം പരിഗണിച്ചാണ് വിചാരണക്കോടതി മാറ്റിയതെന്നാണ് ഹർജിയിലെ ആരോപണം.
കേസിൽ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കണമെന്ന കുടുംബത്തിന്റെ ആവശ്യത്തിലും സംസ്ഥാന സർക്കാർ ഇന്ന് നിലപാട് അറിയിക്കും. നിലവിലെ പ്രോസിക്യൂട്ടർക്ക് മതിയായ അനുഭവപരിചയമില്ലെന്നാണ് കുടുംബത്തിന്റെ ആരോപണം. ഐഎഎസ് ഉദ്യോഗസ്ഥൻ പ്രതിയായ കേസിൽ നീതിപൂർവവും കാര്യക്ഷമവുമായ വിചാരണ ഉറപ്പാക്കാൻ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കണമെന്നാണ് കെ.എം. ബഷീറിന്റെ ഭാര്യ ഹൈക്കോടതിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്.
