ക്ഷേമപെൻഷൻ ബാങ്ക് അക്കൗണ്ട് വഴി നൽകാനുള്ള തീരുമാനം ഗുണകരമല്ലെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ.അക്കൗണ്ടില്‍ നിന്നും നേരിട്ട് പോയി പെന്‍ഷന്‍ വാങ്ങാന്‍ കഴിയാത്തവര്‍ ഉണ്ട്. നേരിട്ട് നൽകിയിരുന്ന ക്ഷേമപെൻഷൻ ബാങ്കിലേക്ക് മാറ്റുന്നത് പെൻഷൻ വിതരണത്തെ പ്രതികൂലമായി ബാധിക്കുമെന്നും ഇക്കാര്യത്തിൽ സർക്കാർ പഠനം നടത്തണമെന്നും പിണറായി പറഞ്ഞു.
ചെറുപുഴയില്‍ രക്ഷാപ്രവര്‍ത്തനത്തിനിടെ മരിച്ച രാജേഷിന്റെ മൃതദേഹം ഫ്രീസര്‍ ആംബുലന്‍സ് പോലും ഒരുക്കാതെ കൊണ്ടുപോയത് വീഴ്ച മാത്രമല്ല, അനാദരവ് ആണെന്നും പിണറായി വിജയന്‍ ചൂണ്ടിക്കാട്ടികാണാതായ മത്സ്യത്തൊഴിലാളികൾക്കായുള്ള തിരച്ചിലിലും സർക്കാരിനെതിരെ പിണറായി വിമർശനം ഉന്നയിച്ചു. മത്സ്യത്തൊഴിലാളികളെ കാണാതായിട്ട് ഒരാഴ്ച പിന്നിട്ടിട്ടും ഹെലികോപ്റ്റർ ഉപയോഗിച്ച് തിരച്ചിൽ നടത്താത്തത് വീഴ്ചയാണെന്നും ആരോപിച്ചു.പുഴയിലെ ചെളി നീക്കം ചെയ്യാൻ എൽഡിഎഫ് സർക്കാർ നടപടി തുടങ്ങിയിരുന്നെങ്കിലും യുഡിഎഫ് പ്രതിപക്ഷം കോടതിയെ സമീപിച്ചെന്നും പിണറായി ആരോപിച്ചു.
അതേസമയം, പാവങ്ങളുടെ ദുരിതം കാണാതെ പണക്കാർക്കായി ഹെലികോപ്റ്ററിൽ പറക്കുന്ന സർക്കാരിനെയാണ് ജനങ്ങൾ കാണുന്നതെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം വിമർശിച്ചു. ജനകീയ വിഷയങ്ങളിൽ സിപിഐ ഒപ്പമുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
