ബിജെപി ദേശീയ നേതൃത്വത്തിൽ വൻ അഴിച്ചുപണി. സ്മൃതി ഇറാനി ദേശീയ ജനറൽ സെക്രട്ടറിയായി. കേരളത്തിൽ നിന്ന് കെ. സുരേന്ദ്രനും അനിൽ ആന്റണിയും ദേശീയ സെക്രട്ടറിമാരാകും. ദേശീയ ഉപാധ്യക്ഷ സ്ഥാനത്തുണ്ടായിരുന്ന എ.പി. അബ്ദുള്ളക്കുട്ടിയെ ഒഴിവാക്കി. അനൂപ് ആന്റണിയെയും ജോർജ് കുര്യനെയും ദേശീയ ഭാരവാഹി പട്ടികയിൽ പരിഗണിച്ചില്ല.
കേരളത്തിൽ നിന്ന് ജോർജ് കുര്യനെയും അനൂപ് ആന്റണിയെയും ദേശീയ ഭാരവാഹി പട്ടികയിലേക്ക് പരിഗണിക്കുമെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ പട്ടിക പുറത്തുവന്നപ്പോൾ ഇരുവർക്കും ഇടം ലഭിച്ചില്ല.
സംസ്ഥാന അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറിയ കെ. സുരേന്ദ്രനെയാണ് ദേശീയ സെക്രട്ടറിയായി നിയമിച്ചത്. നേരത്തെ ദേശീയ സെക്രട്ടറിയായിരുന്ന അനിൽ ആന്റണി അതേ സ്ഥാനത്ത് തുടരും. ദേശീയ ഉപാധ്യക്ഷ സ്ഥാനത്തുണ്ടായിരുന്ന എ.പി. അബ്ദുള്ളക്കുട്ടിയെ ഒഴിവാക്കി.
ന്യൂനപക്ഷ വിഭാഗത്തിൽ നിന്ന് അനിൽ ആന്റണിയെ തന്നെ നിലനിർത്താനാണ് ദേശീയ നേതൃത്വം തീരുമാനിച്ചത്. മുസ്ലിം വിഭാഗങ്ങൾക്കിടയിൽ പാർട്ടിക്ക് പ്രതീക്ഷിച്ച നേട്ടമുണ്ടാക്കാൻ കഴിഞ്ഞില്ലെന്ന വിലയിരുത്തലാണ് അബ്ദുള്ളക്കുട്ടിയെ മാറ്റിയതിന് പിന്നിലെന്നാണ് സൂചന.
2026ലെ നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നാലെ കേരളത്തിലെ ബിജെപി രാഷ്ട്രീയത്തിൽ മാറ്റങ്ങളുണ്ടായ സാഹചര്യത്തിലാണ് ദേശീയ ഭാരവാഹി പട്ടികയിലും മാറ്റം. അനൂപ് ആന്റണിക്ക് പരിഗണന ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും അനിൽ ആന്റണിയെ തന്നെ ദേശീയ സെക്രട്ടറിയായി നിലനിർത്തുകയായിരുന്നു.ആം ആദ്മി പാർട്ടി വിട്ടെത്തിയ സന്ദീപ് പഥകിനും ദേശീയ സെക്രട്ടറിയായി ഇടം ലഭിച്ചു. കേന്ദ്രമന്ത്രി പിയൂഷ് ഗോയലാണ് ബിജെപിയുടെ പുതിയ ട്രഷറർ.
