ജയിലിൽ കഴിയുന്ന അർജുൻ ആയങ്കിയുടെ കസ്റ്റഡി അപേക്ഷ കോടതി ഇന്ന് പരിഗണിക്കും. തലശ്ശേരി സി.ജെ.എം കോടതിയിലാണ് ഹർജി പരിഗണിക്കുക. അർജുനെ ഇന്ന് കോടതിയിൽ ഹാജരാക്കാനും നിർദേശമുണ്ട്. മൊബൈൽ ഫോൺ കണ്ടെത്തുന്നതിനും കൂടുതൽ ചോദ്യം ചെയ്യുന്നതിനുമാണ് പൊലീസ് കസ്റ്റഡി ആവശ്യപ്പെട്ടത്. അഞ്ച് ദിവസത്തെ കസ്റ്റഡിയാണ് പൊലീസ് ആവശ്യപ്പെട്ടിരിക്കുന്നത്.അതേസമയം, അർജുന്റെ വീട്ടിൽ സൈബർ പൊലീസ് ഇന്നലെ പരിശോധന നടത്തിയിരുന്നു. പരിശോധനയിൽ വീട്ടിൽ നിന്ന് ലാപ്‌ടോപ്പ് കസ്റ്റഡിയിലെടുത്തു. അർജുന്റെ അമ്മയുടെയും സഹോദരന്റെയും മൊഴിയും പൊലീസ് രേഖപ്പെടുത്തി.
